Menu
RSS
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മികച്ച നടന്‍ ജോജു ജോര്‍ജ്, ബിജു മേനോന്‍; മികച്ച നടി രേവതി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യ…

അന്‍പത്തിരണ്ടാമത് സംസ്ഥാന...

രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് രക്ഷയില്ല; വിദേശവിനിമയ ചട്ടലംഘനങ്ങൾക്കെതിരെ രാജ്യവ്യാപക റെയ്ഡുകൾ പുനരാരംഭിച്ച് സിബിഐ

രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടു…

ഡൽഹി: വിദേശവിനിമയ ചട്ടം ല...

സ്വകാര്യത മുഖ്യം; ഇന്ന് മുതൽ പ്ലേ സ്റ്റോറിൽ നിന്നും കോൾ റെക്കോർഡിംഗ് ആപ്പുകൾ പുറത്ത്

സ്വകാര്യത മുഖ്യം; ഇന്ന് മുതൽ പ്ലേ സ…

ഉപഭോക്താക്കളുടെ സ്വകാര്യത...

‘രാജ്യദ്രോഹക്കുറ്റത്തിന്റെ ചട്ടങ്ങൾ പുന:പരിശോധിക്കാം‘: കേന്ദ്ര സർക്കാരിന് അനുമതി നൽകി സുപ്രീം കോടതി

‘രാജ്യദ്രോഹക്കുറ്റത്തിന്റെ ചട്ടങ്ങൾ…

ഡൽഹി: രാജ്യദ്രോഹക്കുറ്റത്...

ഹൈക്കോടതി ചരിത്രത്തിൽ ആദ്യമായി വനിതാ ജഡ്ജിമാർ മാത്രമടങ്ങുന്ന ഫുൾ ബെഞ്ച് സിറ്റിംഗ് ഇന്ന്

ഹൈക്കോടതി ചരിത്രത്തിൽ ആദ്യമായി വനിത…

കൊച്ചി: ഹൈക്കോടതി ചരിത്രത...

വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ ; ഇടനാഴി തുറക്കുന്നത് രക്ഷാ പ്രവർത്തനത്തിനായി

വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റ…

മോസ്‌കോ: യുക്രെയ്‌ന് നേരെ...

അതിദാരുണം; വീടിന് തീപിടിച്ച്  പിഞ്ചുകുഞ്ഞുൾപ്പെടെ 5പേർ വെന്തു മരിച്ചു;ഒരാൾക്ക് ഗുരുതര പരിക്ക്

അതിദാരുണം; വീടിന് തീപിടിച്ച് പിഞ്ച…

വർക്കല: ചെറുന്നിയൂർ ബ്ലോക...

റഷ്യ- യുക്രൈൻ യുദ്ധ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സെലന്‍സ്കിയുമായി ഇന്ന് വീണ്ടും ചര്‍ച്ച നടത്തും

റഷ്യ- യുക്രൈൻ യുദ്ധ പശ്ചാത്തലത്തില്…

ഡൽഹി: റഷ്യ- യുക്രൈൻയുദ്ധത...

സർക്കാർ അനാസ്ഥമൂലം വികസന പദ്ധതികൾ പാതിവഴിയിൽ; സംസ്ഥാനത്ത് പാഴാകുന്നത്   ശതകോടികൾ

സർക്കാർ അനാസ്ഥമൂലം വികസന പദ്ധതികൾ പ…

തിരുവനന്തപുരം:  സാമ്പത്തി...

അതിതീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത്‌ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

അതിതീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത്…

തിരുവനന്തപുരം: ബംഗാള്‍ ഉള...

Prev Next

സംഗീതം (5)

ഡയമണ്ട് വോയ്‌സ്‌

നജിം അര്‍ഷാദ് സന്തോഷത്തിലാണ്. തുടര്‍ച്ചയായി നാല് ചിത്രങ്ങളിലെ സൂപ്പര്‍ഹിറ്റ് ഗാനങ്ങളിലൂടെ നജീമിന്റെ ഡയമണ്ട് വോയ്‌സ് തരംഗം തീര്‍ക്കുകയാണ്. 'ദൃശ്യ'ത്തിലെ 'മാരിവില്‍...' 'ഒരു ഇന്ത്യന്‍ പ്രണയകഥ'യിലെ 'ഓമനപ്പൂവേ...' എന്നിവ മൂളാത്ത സംഗീത പ്രേമികള്‍ ഇപ്പോഴുണ്ടാവില്ല. പുറത്തിറങ്ങാനിരിക്കുന്ന 25-ഓളം ചിത്രങ്ങളുടെ തിരക്കിലാണിപ്പോള്‍ ഈ ഗായകന്‍.

'2013-ല്‍ 16 ചിത്രത്തിലും 2012-ല്‍ 14 ചിത്രത്തിലും ഞാന്‍ പാടി. ഒട്ടേറെ ഹിറ്റുകളുണ്ടായി. സന്തോഷകരം തന്നെ. പക്ഷേ, ചിത്രങ്ങളുടെ എണ്ണത്തില്‍ അത്രയേറെ കാര്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഒരു വര്‍ഷം ഒരു ചിത്രമാണെങ്കില്‍ക്കൂടി അതിലെ ഗാനം ആസ്വാദകശ്രദ്ധനേടണമെന്നു മാത്രമാണ് പ്രാര്‍ഥന. തിരിഞ്ഞുനോക്കുമ്പോള്‍ നമ്മുടെ കൈയൊപ്പ് പതിഞ്ഞ ചില സംഗീത മുദ്രകള്‍ ഓര്‍മിക്കത്തക്കതായി ഉണ്ടാകണം എന്ന് മാത്രമാണ് ചിന്ത'.

2007-ല്‍ ഐഡിയ സ്റ്റാര്‍സിങ്ങര്‍ സീസണ്‍ രണ്ടിലെ ജേതാവായാണ് നജീമിന്റെ സൂപ്പര്‍ തുടക്കം. അതിനുള്ളില്‍ത്തന്നെ മേജര്‍രവിയുടെ മമ്മൂട്ടിച്ചിത്രമായ 'മിഷന്‍ 90 ഡെയ്‌സി'ലെ മിഴിനീര്‍... എന്ന ഗാനം നജീം പാടിക്കഴിഞ്ഞിരുന്നു. പിന്നെ 2011-വരെ ഒമ്പതുചിത്രങ്ങളില്‍ പാടി. പലതും മികച്ച പാട്ടുകള്‍. പക്ഷേ, കരിയര്‍ ബ്രേക്ക് പിറന്നത് 2012-ലാണ്. ലാല്‍ ജോസിന്റെ 'ഡയമണ്ട് നെക്‌ലേസി'ലെ 'തൊട്ട് തൊട്ട് തൊട്ടു നോക്കാതെ..' എന്ന വിദ്യാസാഗര്‍ ഈണം പകര്‍ന്ന ഗാനത്തിലൂടെ. പിന്നെ തിരിഞ്ഞു നോക്കേണ്ടിവന്നില്ല.

ഏഴുവര്‍ഷത്തിനിടെ 67 ചിത്രങ്ങളിലായി 80-ഓളം ഗാനങ്ങളാണ് ആ സുവര്‍ണ ശബ്ദത്തില്‍ ഒഴുകിയത്. ഇതിനിടെ നാല് തമിഴ്ചിത്രത്തിലും ഒരു മറാഠി സിനിമയിലും പാടി. ഔസേപ്പച്ചന്‍ ഈണം നല്‍കുന്ന 'ഗര്‍ഭശ്രീമാന്‍', മോഹന്‍സിതാര ഈണമിടുന്ന 'നൂറ വിത്ത് ലവ്' എന്നീ ചിത്രങ്ങളിലെ ഗാനങ്ങളാണ് നജീമിന്റെ പുതിയ പ്രതീക്ഷകള്‍. നിക്കാഹ്(ഗോപി സുന്ദര്‍), തക്കാളി (ജാസി ഗിഫ്റ്റ്), റാസ്പുട്ടിന്‍(റോബി അബ്രഹാം) എന്നീ ചിത്രങ്ങളിലെ ഗാനങ്ങളും ഉടനെ പുറത്തിറങ്ങും.

മലയാള സിനിമയിലാണ് ഇപ്പോള്‍ വൈവിധ്യം നിറഞ്ഞ ഗാനങ്ങള്‍ ഉണ്ടാകുന്നതെന്ന് നജീം കരുതുന്നു. 'മലയാള സിനിമ ഇപ്പോഴും സംഗീതത്തിന്റെ സുവര്‍ണകാലത്താണെന്നതാണ് എന്റെ കാഴ്ചപ്പാട്, പുതു തലമുറയുടെ അഭിരുചിക്കനുസരിച്ചുള്ള ഗാനങ്ങള്‍ ഇപ്പോള്‍ ട്രെന്‍ഡുകളാണ്'-നജീം പറയുന്നു. റിയാലിറ്റിഷോകള്‍ ഗായകരുടെ യഥാര്‍ഥ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നില്ല എന്ന വിമര്‍ശനങ്ങളോട് നജീം യോജിക്കുന്നില്ല. എന്റെ സംഗീത ജീവിതത്തെ വാര്‍ത്തെടുക്കുന്നതില്‍ റിയാലിറ്റി ഷോകള്‍ക്ക് നല്ല പങ്കുണ്ട്. അന്നത്തെ ഷോയിലെ ഗുരുക്കന്മാര്‍ പറഞ്ഞുതന്ന പാഠങ്ങള്‍ പഠിച്ചാണ് ഞാനൊക്കെ മികച്ച ഗായകരായത്. പിന്നെ ഇതൊക്കെ മനോഭാവത്തിന്റെ പ്രശ്‌നമാണ്. കഠിനാധ്വാനത്തിന്റെയും കുറച്ചേറെ ഭാഗ്യവും വേണം. ഇതെല്ലാം ചേരുമ്പോള്‍ നമുക്ക് ഉയരാന്‍ എളുപ്പമാകും' നജീം വ്യക്തമാക്കി.

തിരുവനന്തപുരം തിരുമല 'സജന്'യില്‍ സംഗീത സാന്ദ്രമായ അന്തരീക്ഷത്തിലാണ് നജീം വളര്‍ന്നത്. അധ്യാപികകൂടിയായ ഉമ്മ റെഹ്മയാണ് ആറുവയസ്സുവരെ സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ ചൊല്ലിക്കൊടുത്തത്. പിന്നെ 16 വര്‍ഷം ആര്യനാട് രാജുവിന്റെ കീഴില്‍ സംഗീതം പഠിച്ചു. ഉപ്പ ഷാഹുല്‍ ഹമീദ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍സിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്നു. സൗണ്ട് എന്‍ജിനീയര്‍കൂടിയായ സഹോദരന്‍ നജീം ഷാദിന്റെ ഒപ്പം ചേര്‍ന്ന് 'ഐ ആം ഹിയര്‍' എന്ന ആല്‍ബം, മേഘമല്‍ഹാര്‍ എന്ന മറ്റൊരു ആല്‍ബം നജീം പുറത്തിറക്കിയിട്ടുണ്ട്.

ഗസലിനെ എന്നും നെഞ്ചോട് ചേര്‍ത്തുപിടിക്കുന്ന നജീമിനെ തേടി 2013-ല്‍ കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ പുരസ്‌കാരവും എത്തി. 'ദൃശ്യം', 'ഇമ്മാനുവല്‍' എന്നീ ചിത്രങ്ങളിലെ ഗാനാലാപനത്തിനായിരുന്ന പുരസ്‌കാരം.

Read more...

ശ്രീയയുടെ ഹൃദയരാഗങ്ങള്‍

സ്റ്റേജില്‍ നിന്ന് 'ആലിപ്പഴം പെറുക്കാന്‍' എന്ന ഗാനത്തില്‍ മധുരശബ്ദം ഒഴുകുകയാണ്. കുട്ടിശബ്ദത്തിലുള്ള പാട്ടുകേട്ട് ഗാനമേളയിലേക്ക് കണ്ണെറിഞ്ഞവര്‍ ഒന്നമ്പരന്നു. പാടുന്നത് ഒരു യുവതിയാണെങ്കിലും കേള്‍ക്കുന്നത് കുഞ്ഞുകുട്ടിയുടെ ശബ്ദം. ഇതാണ് ശ്രീയ നാരായണ്‍, ഗാനമേളകളിലെ കുട്ടിവോയ്‌സിലൂടെ പ്രശസ്തയായി തീര്‍ന്ന ഗായിക. ഗാനമേളകളില്‍ നിന്നും മിനിസ്‌ക്രീനില്‍ നിന്നും ശ്രീയ ബിഗ്‌സ്‌ക്രീനിലേക്കെത്തുകയാണ് ഉടന്‍ പുറത്തിറങ്ങുന്ന 'ലൗ ലാന്‍ഡ്' എന്ന ചിത്രത്തിലൂടെ.

'മനസ്സിന്റെ ഉള്ളില്‍ നിന്നെവിടെയോ തിരയുന്നു അമ്മ തന്‍ സ്‌നേഹത്തിന്‍ ഓര്‍മ്മക്കുറിപ്പുകള്‍' എന്ന സംഗീതാര്‍ദ്രമായ ഗാനം പാടിയാണ് ചലച്ചിത്ര പിന്നണിലോകത്തേക്ക് ശ്രീയ ചുവടുവയ്ക്കുന്നത്. ഹാജാ മൊയ്‌നുവിന്റ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് 'ഫാദേഴ്‌സ് ഡേ'യിലൂടെ ശ്രദ്ധേയനായ സജീവ് മംഗലത്താണ്. ചിത്രത്തിലെ ഒരു കഥാപാത്രത്തിനായി ഡബ്ബിങ്ങും ശ്രീയ നിര്‍വ്വഹിച്ചിട്ടുണ്ട്.

നിരവധി ചാനല്‍ റിയാലിറ്റി ഷോകളിലൂടെയും ടിവി അവതാരകയായും ഗാനമേളകളിലൂടെയും തിളങ്ങിയശേഷമാണ് ശ്രീയ സിനിമയിലേക്ക് എത്തുന്നത്. ഔസേപ്പച്ചന്‍, ചിത്ര, ബിജുനാരായണ്‍ തുടങ്ങിയ നിരവധി പ്രശസ്തരുടെ മുന്നില്‍ പാടുവാന്‍ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നുവെന്ന് ശ്രീയ പറയുന്നു. എഷ്യാനെറ്റ് പ്ലസിലെ നിത്യഹരിതഗാനങ്ങള്‍ അവതരിപ്പിക്കുന്ന 'ഹൃദയരാഗം' എന്ന പരിപാടിയുടെ അവതാരകയായും തിളങ്ങിയിട്ടുണ്ടിവര്‍. ഇതുകൂടാതെ സ്വന്തമായി രചനയും സംഗീതവും നിര്‍വ്വഹിച്ച 'നിലാവ്' എന്ന ആല്‍ബവും പുറത്തിറങ്ങാനിരിക്കുകയാണ്. ശ്രീനിവാസ് പാടിയ ഗാനങ്ങളാണ് ആല്‍ബത്തെ ശ്രദ്ധേയമാക്കുന്നത്. ആല്‍ബം ഇഷ്ടപ്പെട്ട അദ്ദേഹം അഭിനയിക്കാമെന്നേറ്റിട്ടുണ്ടെന്നും ശ്രീയയുടെ വാക്കുകള്‍.

പതിനഞ്ചുവര്‍ഷമായി സംഗീതമാണ് ശ്രീയയുടെ എല്ലാം. തലശ്ശേരി ശ്രീജയന്‍ ആണ് ഗുരു. മാടായി കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം നേടിയ ശേഷം ഡബ്ബിങ്ങും മറ്റുമായി സിനിമയിലും ഹ്രസ്വസിനിമകളിലും സജീവമായിരുന്നു. ഇപ്പോള്‍ ഭരതനാട്യം, സ്‌കിന്‍ തെറാപ്പി പഠനവും നടത്തുന്നുണ്ട്. തുടര്‍ച്ചയായി മൂന്ന് വര്‍ഷം സ്‌കൂള്‍ കലാതിലക പട്ടം നേടി. ശ്രീയയ്ക്ക് സംസ്ഥാന കലോത്സവത്തില്‍ കഥാപ്രസംഗത്തിന് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്.

ഗാനമേളകളിലും ഗള്‍ഫ് ഷോകളിലും കുട്ടിവോയ്‌സ് ഗാനങ്ങളും മാപ്പിള ഗാനങ്ങളും ശ്രീയ ആലപിക്കാറുണ്ട്. 'വെള്ളിനക്ഷത്ര'ത്തിലെ 'കുക്കുരു കുക്കു കുറുക്കന്‍' എന്ന ഗാനം പാടിയും ഏറെ ശ്രദ്ധേയയായിട്ടുണ്ട് ശ്രീയ. ചിത്ര, ശ്രീനിവാസ്, മധു ബാലകൃഷ്ണന്‍, വിജയ് യേശുദാസ്, വിധുപ്രതാപ് തുടങ്ങിയ പ്രശസ്തരോടൊപ്പം വേദികളില്‍ പാടിയെങ്കിലും ജാനകിയമ്മയെ ഇതുവരെ കാണാനോ കൂടെ പാടാനോ കഴിയാത്തത് ഒരു വേദനയാണെന്ന് ശ്രീയ പറയുന്നു.

''ദൈവത്തെപ്പോലെയാണ് എനിക്ക് ജാനകിയമ്മയും അവരുടെ ഗാനങ്ങളും'' ശ്രീയപറയുന്നു. 'ശേഷം കാഴ്ചയില്‍' എന്ന സിനിമയിലെ 'മോഹം കൊണ്ടു ഞാന്‍ ദൂരയേതോ' എന്ന ജാനകിയമ്മയുടെ ഗാനം എത്ര പാടിയാലും മതിവരില്ലെന്ന് ശ്രീയ. സംഗീതസംവിധായകന്‍ ശരത്തിന്റെ 'ആകാശദീപം' എന്ന ഗാനവും ശ്രീയ പാടുന്ന സ്ഥിരം മെലഡികളാണ്. പുതിയ സംഗീതസംവിധായകരുടെയെല്ലാം കൂടെ പാടാന്‍ ആഗ്രഹമുണ്ടെങ്കിലും ജോണ്‍സണ്‍ മാഷിനൊപ്പം ഒരു ഗാനം പാടണമെന്ന ആഗ്രഹം ഏറെയായിരുന്നുവെന്ന് ശ്രീയ പറയുന്നു.

Read more...

സംഗീതത്തിലൂടെ സ്വാന്തനമേകി രോഗികള്‍ക്കരികില്‍ ബിജിപാല്‍

സംഗീത സംവിധായകന്‍ ബിജിപാലും സംഘവും ഈണങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ത്തപ്പോള്‍ ജനറല്‍ ആസ്പത്രിയിലെ രോഗികള്‍ക്ക് അതൊരു സ്വാന്തന സ്പര്‍ശമായി. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ നടത്തുന്ന ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ സ്വാന്തന പരിപാടിയുടെ ഭാഗമായാണ് ബിജിപാലിന്റെ നേതൃത്വത്തിലുളള സംഗീതപരിപാടി അരങ്ങേറിയത്.

സ്വാതി തിരുനാള്‍ സിനിമയിലെ യ്ത്തദേവനു കെ പതി ഗംഗയ്ത്ത...എന്ന ഗാനം ആലപിച്ചായിരുന്നു തുടക്കം. അറബിക്കഥയിലെ 'തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാന്‍' എന്ന ഗാനവും തൊട്ടു പിന്നാലെ എത്തി. രോഗികള്‍ ആവശ്യപ്പെട്ടപ്പോള്‍ സോള്‍ട്ട് ആന്‍ഡ് പേപ്പറിലെ പ്രേമിക്കുമ്പോള്‍... എന്ന് തുടങ്ങുന്ന ഗാനവും അവര്‍ക്കായി പാടി. ഒന്നര മണിക്കൂറോളമാണ് ബിജിപാലും സംഘവും ആസ്പത്രി പരിസരത്ത് സംഗീതത്തിന്റെ അലയൊലികള്‍ തീര്‍ത്തത്. ഗണേഷ് സുന്ദരം എന്ന ഗായകനും സംഘത്തില്‍ ഉണ്ടായിരുന്നു.

മെഹബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്രയിലാണ് പരിപാടി. മിഥുന്‍ രാജ് ഗിത്താറും, ശരത് കീബോര്‍ഡും, സന്ദീപ് തബലയും, വിനോദ് ചന്ദ്രമേനോന്‍ പുല്ലാങ്കുഴലും ചെയ്തു. ബോംബെയിലെ ഉയിരെ... എന്ന് തുടങ്ങുന്ന ഗാനം പുല്ലാങ്കുഴലില്‍ വിനോദ് ചന്ദ്രമേനോന്‍ ആലപിച്ചപ്പോള്‍ വാര്‍ഡുകളില്‍ കിടന്നിരുന്ന രോഗികള്‍ പോലും കേള്‍ക്കാനായെത്തി. ഇതിന്റെ ഭാഗമായി ഓസ്‌ട്രേലിയന്‍ കലാകാരന്‍ ഡാനിയേല്‍ കോണലിന്റെ ഛായാ ചിത്രങ്ങളുടെ പ്രദര്‍ശനവും നടന്നു. ബിജിപാല്‍ ഉദ്ഘാടനം ചെയ്തു.

മനുഷ്യന്റെ വേദന അറിഞ്ഞ് വരച്ച ചിത്രങ്ങളാണിതെന്ന് അദ്ദേഹം പറഞ്ഞു. തീവ്ര വികാരമുള്ള ചിത്രങ്ങളാണ്. ഓരോ ചിത്രങ്ങള്‍ക്കും അസാധാരണത്വം അനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആസ്പത്രിയില്‍ കഴിയുന്ന രോഗികളുടെ ചിത്രമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടുതലും കാന്‍സര്‍ രോഗ ബാധിതരായവരുടെ ചിത്രങ്ങളാണ്.കഴിഞ്ഞ മൂന്നാഴ്ചയായി ആസ്പത്രിയില്‍ എത്തി രോഗികളുമായി ഇടപെട്ട് വരച്ച 38 രോഗികളുടെ ചിത്രങ്ങളാണുള്ളത്.ബുധനാഴ്ച സമാപിക്കും.

Read more...

പ്രെയ്സ് ദി ലോര്‍ഡ്‌ - സംവിധായകനോട് ദൈവവും പ്രേക്ഷകരും ക്ഷമിക്കട്ടെ!!!

പോള്‍ സക്കറിയ എഴുതിയ പ്രെയ്സ് ദി ലോര്‍ഡ്‌ എന്ന നോവലിന്റെ കഥയെ ആസ്പദമാക്കി പുതുമുഖം ഷിബു ഗംഗാധരന്‍ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന സിനിമയാണ് പ്രെയ്സ് ദി ലോര്‍ഡ്‌. മുല്ലത്താഴത്ത് ജോയ് എന്ന പാലക്കാരന്‍ അച്ചായന്റെ കുടുംബത്തില്‍ നടക്കുന്ന കഥയാണ് ഈ സിനിമയിലൂടെ ഷിബു ഗംഗധരന്‍ അവതരിപ്പിക്കുന്നത്‌. ആത്മാര്‍ത്ഥ സുഹൃത്തിനെ സഹായിക്കുന്നതിനു വേണ്ടി ഒളിചോടിവരുന്ന കമിതാക്കളെ സംരക്ഷിക്കേണ്ടി വരുന്ന ജോയ് ചെന്നെത്തുന്ന പ്രശ്നങ്ങളും, അതിലൂടെ ഇന്നത്തെ തലമുറയുടെ ആത്മാര്‍ത്ഥതയില്ലാത്ത സ്നേഹവും, ജോയിയ്ക്ക് തന്റെ ഭാര്യയോടുള്ള സ്നേഹത്തിന്റെ അളവ് തിരിച്ചറിയുകയും ചെയ്യുന്നതാണ് ഈ സിനിമയുടെ കഥ. മുല്ലത്താഴത്ത്ജോയ് ആയി മമ്മൂട്ടിയും, മമ്മൂട്ടിയുടെ ഭാര്യയായി ഇമ്മാനുവല്‍ ഫെയിം റീനു മാത്യൂസും അഭിനയിച്ചിരിക്കുന്നു. താപ്പാന, റണ്‍ ബേബി റണ്‍, ലക്കി സ്റ്റാര്‍ എന്നീ സിനിമകള്‍ക്ക് ശേഷം ഗാലക്സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീല്‍ നിര്‍മ്മിച്ച്‌ മമ്മൂട്ടി നായകനാകുന്ന പ്രെയ്സ് ദി ലോര്‍ഡിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ടി.പി.ദേവരാജന്‍ എന്ന പുതുമുഖമാണ്. പ്രദീപ്‌ നായര്‍ ചായാഗ്രഹണവും, സിയാന്‍ ശ്രീകാന്ത് ചിത്രസന്നിവേശവും, ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനവും, ബിജിബാല്‍ പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. മമ്മൂട്ടി, മുകേഷ്, അഹമ്മദ് സിദ്ദിക്ക്, കലാഭവന്‍ ഷാജോണ്‍, നോബി, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, ജോയ് മാത്യു, സാദിക്ക്, അനൂപ്‌ ചന്ദ്രന്‍, ദിനേശ് പണിക്കര്‍, മനോജ്‌, കലാഭവന്‍ ഹനീഫ്, റീനു മാത്യൂസ്‌, അകാന്ക്ഷ പുരി, സജിത ബേട്ടി എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍.

Read more...
Subscribe to this RSS feed

Sections

News

Local News

Tools

Follow Us

About Us